തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കുന്നത് പരമാവധി വൈകിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതിന് പിന്നില്‍. വിധി നടപ്പാക്കുന്നതിന് പകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് പോലും നീതി തേടി അലയേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്.
സുപ്രീംകോടതി വിധി വന്ന അന്ന് മുതല്‍ ലോകനാഥ് ബെഹ്റ പൊലീസ് മേധാവി അല്ലാതായി. അതിനാല്‍ ഡി.ജി.പി എന്ന നിലയില്‍ അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ല. കോടതിയില്‍ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ അതേ കേസിന്റെ തുടര്‍ നടത്തിപ്പിനെപ്പറ്റി നിയമോപദേശം തേടുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേത്.
മലയാളികള്‍ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ വേറൊരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ല. കൈയേറ്റവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിലേക്ക് മതമേലദ്ധ്യക്ഷന്മാരെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കൈയേറ്റക്കാര്‍ക്ക് മതസ്ഥാപനങ്ങളുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണ് ഈ തീരുമാനത്തിന് പിന്നില്‍. കൈയേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലദ്ധ്യക്ഷന്മാര് തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാല്‍ മതമേലദ്ധ്യക്ഷന്മാര് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: