ഏറ്റുമാനൂര്‍: പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണമാല അടക്കം കവര്‍ന്നു.രണ്ടാഴ്ചക്കിടെയില്‍ രണ്ടാം തവണയാണ് മോഷണം അരങ്ങേറിയത്.ഏപ്രില്‍18ന് ക്ഷേത്രത്തിലെ ആറ് കാണിക്കവഞ്ചികളില്‍ 4 എണ്ണം കുത്തിതുറന്നു പണം അപഹരിച്ചിരുന്നു.
ശനിയാഴ്ച രാത്രിയില്‍ നടന്ന മോഷണത്തില്‍ ഒരു പവന്റെ സ്വര്‍ണ്ണ ചാര്‍ത്ത് മാല ,അഞ്ച് താലി ,25 ഗ്രാം വെള്ളി കലശ കുടം എന്നിവയാണ് നഷ്ടപ്പെട്ടത്.
പുലര്‍ച്ചേ മേല്‍ശാന്തി നട തുറക്കാന്‍ വന്നപ്പോള്‍ ശ്രീകോവില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത് .ശ്രീകോവിലിന്റെ മുന്‍വശത്തുള്ള കാണിക്കവഞ്ചിയുടെ താഴ് പൊളിച്ചെങ്കിലും തുറക്കാന്‍ സാധിച്ചില്ല. ഒരു പുതിയ ഹാക് സോബ്ലേഡ് ക്ഷേത്രപരിസരത്തുനിന്നും കണ്ടെടുത്തു.
രണ്ട് മോഷണവും രാത്രിയില്‍ ക്ഷേത്രത്തില്‍ കിടക്കാറുള്ള കഴകക്കാരന് വീട്ടില്‍ പോയ സമയം നോക്കിയാണ് നടന്നത്..പുന്നത്തുറ മണിമലക്കാവ് ദേവീക്ഷേത്രം ,കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം ,ടാപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നിരുന്നു. ആദ്യം മോഷണം നടന്നപ്പോള്‍ നടപ്പന്തലിലും ,നാലമ്പലത്തിനുള്ളിലുമുള്ള കാണിക്കവഞ്ചികള്‍ തുറക്കുന്നതിന് സാധിച്ചില്ല . എന്നാല്‍ മോഷ്ടാക്കള പിടിക്കുവാന്‍ പോലീസിനു സാധിച്ചിട്ടില്ല .ഏറ്റുമാനൂര്‍ സി.ഐ.എം.ജെ മാര്ട്ടിന് ,എസ്.ഐ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.കോട്ടയത്തു വന്ന ഡോഗ് സ്്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: