നെടുംകുന്നം: നെടുംകുന്നം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. എന്നാല്‍ പ്രതികളെ തിരിച്ചറിയനായിട്ടില്ല.
കാണിക്കവഞ്ചികളിലും ,മേശയിലുമായി സൂക്ഷിച്ചിരുന്ന കാല് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി 12 നും, വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. ഉപദേവതാ ക്ഷേത്രങ്ങളായ മഹാദേവന്റെ നടയിലും, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നടയിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളിലേയും, ദേവസ്വം ഓഫീസിലെ മേശയിലിരുന്ന പണവുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെ എത്തിയ ക്ഷേത്രം ജീവനക്കാരന് സദാശിവന്‍പിള്ള ദേവസ്വം ഓഫീസ് തുറന്നു കിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.
ദേവസ്വം ഓഫീസിന്റെ പുട്ട് ആണി പറിക്കുന്നതിനുപയോഗിക്കുന്ന ലിവര്‍ ഉപയോഗിച്ച് തല്ലിക്ക കര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഈ ലിവര്‍ ഉപയോഗിച്ചാണ് മേശയുടെ പൂട്ട് തകര്‍ത്തതും, കാണിക്കവഞ്ചിയുടെ താഴ്തകര്ത്തതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. അമ്പലത്തില്‍ നിന്നും മോഷ്ടിച്ച കാണിക്കവഞ്ചി സമീപത്തെ റബ്ബര്‍ തോട്ടത്തിലും, ദേവസ്വം ഓഫീസിന്റെ പൂട്ട് തകര്‍ക്കുവാന്‍ ഉപയോഗിച്ച ലിവര്‍ ദേവസ്വം ഓഫീസിനു സമീപവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാകത്താനം സി.ഐ. പി.വി.മനോജ് കുമാര്‍, കറുകച്ചാല്‍ എസ്.ഐ എം.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: