തൃശൂര്‍: അധികരത്തില്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്ന ഇടതു പക്ഷ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.രാധാകൃഷണന് ആവശ്യപ്പെട്ടു.
ഇടതു സര്‍ക്കാര്‍ നാളിതു വരെയായിട്ടും തൊഴില്‍ നയം പ്രഖ്യപിച്ചിട്ടില്ല. ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂര്‍ ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു. എ.സി കൃഷണന്, കെ.രാമന്, കെ.വി വിനോദ്, എം.എം വത്സന് എന്നിവര്‍ പ്രസംഗിച്ചു.
ചുമട്ട് തൊഴിലാളികളെ ഇഎസ് ഐ സ്കീമില്‍ ഉള്‍പ്പെടുത്തുക, ഭാരം 50 കിലോയായി നിജപെടുത്തുക, മിനിമം പെന്ഷന് 3000 രൂപയായി നിശ്ചയിക്കുക, ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളത്തില്‍ അവതരിപ്പിച്ചു.
എം.കെ ഉണ്ണികൃഷണന് സംഘടന റിപ്പോര്‍ട്ടും പി.കെ അറുമുഖന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വൈകീട്ട് നഗരത്തില്‍ തൊഴിലാളികള്‍ നടത്തിയ പ്രകടനത്തില്‍ നിരവധി പേര് പങ്കെടുത്തു. തുടര്‍ന്ന് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടത്തിയ പൊതുസമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.രാധാകൃഷണന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: