തൃശൂര്‍: പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങിലൊതുങ്ങുമെന്ന് ആശങ്ക. വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങിലൊതുക്കുമെന്ന് പാറമേക്കാവ് വിഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. വെടിക്കെട്ടിനുള്ള അനുമതയുടെ തീരുമാനം ഇന്നുണ്ടാകുമെന്നാണറിയുന്നത്. ഇതനുസരിച്ചാവും ആഘോഷങ്ങളുടെ തീരുമാനം.
ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ച് പൂരം നടത്താന്‍ തങ്ങള്‍ തയ്യാറില്ലെന്നാണ് പാറമേക്കാവിന്റെ പക്ഷം. തീരുമാനത്തില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയില്ലെങ്കില്‍ മലയാളിയുടെ അഭിമാനമായ പൂരം പേരിലൊതുങ്ങും.
പൂരത്തിനു കൊടിയേറിയതോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ക്ക് പൂരപ്പറകള്ക്കും തുടക്കമായി. പൂരം വരെയും പൂരത്തിനുശേഷവും നീളുന്നതാണ് വിവിധദേശങ്ങളിലൂടെയുള്ള പറയെടുപ്പ്. തിരുവമ്പാടി ഭഗവതിയുടെ പറയെടുപ്പ് കൊടിയേറ്റദിവസം തന്നെ ആരംഭിച്ചു. വൈകീട്ട് പടിഞ്ഞാറേച്ചിറയിലെ ആറാട്ടിനുശേഷം മച്ചിങ്ങല്‍ ലെയിന്‍, മണ്ണത്ത് ലെയിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ആദ്യദിനം പറയെടുത്തത്. മെയ് ആറുവരെ വിവിധ സ്ഥലങ്ങളിലെ പറയെടുപ്പു തുടരും. അയ്യന്തോള്‍, പൂങ്കുന്നം, കുട്ടംകുളങ്ങര തുടങ്ങി വിവിധ സ്ഥലങ്ങളില്‍നിന്നും ഭഗവതി പറ കൈക്കൊള്ളും.
പാറമേക്കാവ് ഭഗവതി ഇന്നലെ മുതല്‍ പറ കൈക്കൊള്ളാനായി ഇറങ്ങി. കൂര്‍ക്കഞ്ചേരി കുറുപ്പാള്‍ കളരിയിലാണ് ആദ്യത്തെ പറ. നെട്ടിശ്ശേരി, വില്ലടം, കുറ്റുമുക്ക്, ചെമ്പുക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭഗവതിക്ക് പറയെടുപ്പുണ്ട്. ഉപചാരം ചൊല്ലല്‍ ദിവസവും പാറമേക്കാവ് ഭഗവതി കുറുപ്പംറോഡ്, മാരാര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പറയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: