തൊടുപുഴ: വേനല്‍മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ നിരവധി ഇടങ്ങളില്‍ മരം കടപുഴകി വീണു. ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. തൊടുപുഴയുടെ വിവിധ മേഖലകളിലാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ശക്തമായ ഇടിയോട് കൂടി കാറ്റും, മഴയും കൂടി എത്തിയതോടെ നിരവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധവും തകരാറിലായി. കരിങ്കുന്നം പഞ്ചായത്ത് ഓഫീസിന് സമീപം നിന്ന വന്മരം റോഡിലേയ്ക്ക് വീണത് മണിക്കൂറുകറോളം ഗതാഗതം തടസ്സപ്പെടുത്തി. വൈദ്യുതി ലൈനിന് മുകളിലേയ്ക്കാണ് മരം വീണത്.
മങ്ങാട്ടുക്കവല- വെങ്ങല്ലൂര്‍ നാലുവരി പാതിയില്‍ ബദാംമരം കടപുഴകി വീണത് മൂലം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. പാതയുടെ മങ്ങാട്ടുകവലയ്ക്ക് സമീപത്തായുള്ള റാത്തപ്പിള്ളിക്കവലയിലാണ് മരം വീണത്. ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും 1 മണിക്കൂറോളം തടസ്സപ്പെട്ടു. കുമാരമംഗലത്തിന് സമീപം കല്ലുമാലിയിലും റബ്ബര്‍മരം കടപുഴകി വീണ് 1 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇവിടങ്ങളിലെല്ലാം ഫയര്‍ഫോഴ്സെത്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇത് കൂടാതെ ഇടവെട്ടി, ശാസ്താംപാറ, ഏഴല്ലൂര്‍, പെരുമ്പള്ളിച്ചിറ തുടങ്ങിയ മേഖലകളിലും മരം വീണ് ഭാഗീകമായി ഗതാഗത തടസ്സമുണ്ടായി. രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: