ചാലക്കുടി: ജില്ലയിലെ തന്നെ ഏറ്റവും വലിയതും,പ്രധാനപ്പെട്ടതുമായ ചാലക്കുടി സര്‍ക്കിള്‍ പരിധിയില്‍ നാഥനില്ലാതതായിട്ട് രണ്ടര മാസം. സര്‍ക്കിള്‍ ഇന്‍സ്പെകടറായ എം.കെ.കൃഷ്ണന് മെഡിക്കില്‍ ലീവിലാണ്. പകരം ചുമതലയല്ലാതെ പുതിയ സിഐയെ നിയമിക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല.
ദേശീയപാതയും,സംസ്ഥാന അതിര്‍ത്തി പ്രദേശവുമെല്ലാം ഉള്ള ഇവിടെ സര്‍ക്കിളിന്റെ പൂര്‍ണ സാന്നിധ്യമില്ലാതിരിക്കുന്നത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പറയുന്നു. സാധാരണ സര്‍ക്കിളുകള്‍ക്ക് കീഴില്‍ മൂന്ന് പോലീസ് സ്റ്റേഷനാണെങ്കില്‍ ചാലക്കുടി സര്‍ക്കിളിന് കീഴില്‍ മലക്കപ്പാറ, അതിരപ്പിള്ളി, ചാലക്കുടി, കൊരട്ടി അടക്കം നാല് സ്റ്റേഷനുകളുണ്ട്.
ഈ കാലയളവില്‍ രണ്ട് തവണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയെങ്കിലും ഇവിടെക്ക് പുതിയ ആളെ പോസ്റ്റ് ചെയ്യുവാന്‍ തയ്യാറായിട്ടില്ല. മാള സര്‍ക്കിള്‍ ഇന്സ്പെകടര്ക്കാണ് ഇവിടെ ചുമതല. രണ്ട് സര്‍ക്കിള്‍ പരിധി നോക്കി നടത്തുവാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന അതിര്‍ത്തി പ്രദേശമായ മലക്കപ്പാറ വരെ നീണ്ടു കിടക്കുന്ന ഇവിടെ മേലധികാരി ഇല്ലാതിരിക്കുന്നത് കേസുകളെ ബാധിക്കുന്നതായി പോലീസുകാര്‍ തന്നെ പറയുന്നു.
സര്‍വ്വീസിലെ പ്രോമഷനും, സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള ചില പ്രശ്നങ്ങളുമാണ് നിലവിലെ സിഐ മെഡിക്കില്‍ ലീവിന് പോകുവാന്‍ കാരണമെന്നാണ് സൂചന. സാധാരണ മൂന്ന് മാസമാണ് മെഡിക്കല്‍ ലീവ് അനുവദിക്കാറുള്ളത്.
മേലൂര്‍ പൂലാനി സ്വദേശിയായ ഇദ്ദേഹത്തെ ചില ജനപ്രതിനിധികളുടെ താല്‍പ്പര്യത്തോടെയാണ് ഇവിടെ നിയോഗിച്ചതെങ്കിലും കൃത്യനിര്‍വ്വഹണ രംഗത്ത് കൃത്യത പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികള്‍ പലര്‍ക്കും പിടിക്കാറില്ലെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: