വടകര: കനത്ത പോലീസ് സംരക്ഷണത്തിലും ഒഞ്ചിയത്ത് അക്രമം തുടരുന്നു. കണ്ണൂക്കരയിലെ ആര്‍എംപിഐ ഒഞ്ചിയം ലോക്കല്‍ കമ്മറ്റി ഓഫീസ് ശനിയാഴ്ച രാത്രി അടിച്ചുതകര്‍ത്തു.
ഓഫീസിന്റെ ജനല്‍ ചില്ലുകളും, ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായ വിവരം നാട്ടുകാര്‍ അറിയുന്നത്. ചോമ്പാല പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം പൊതുസ്ഥലങ്ങളില്‍ പോലീസ് ബുക്ക് ചെയ്ത വൈദ്യുതി തൂണുകളിലടക്കം സിപിഎം പ്രചരണത്തിന് ഉപയോഗിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും ആര്‍എംപിഐ യുടെ ഓഫീസുകള്‍ സിപി എം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.
ഇത്തരം അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. ടി.പി. ചന്ദ്രശേഖരന് ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കൂട്ടത്തോടെ നശിപ്പിച്ചതിന് തുടര്‍ച്ചയാണ് ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫീസും കണ്ണൂക്കരയിലെ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫീസും തകര്‍ത്തത്.
ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനിടയില്‍ നടക്കുന്ന ഈ അക്രമങ്ങള്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ്.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പാര്‍ട്ടിയെ അക്രമങ്ങള്‍കൊണ്ട് സംരക്ഷിക്കാനുള്ള ശ്രമമാണ്. എല്ലായിടത്തും പോലീസ് നിഷ്ക്രിയമാണ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണമെന്നും എല്ലാ ജനാധിപത്യവിശ്വാസികളെയും കൂട്ടിയോജിപ്പിച്ച് സിപിഎം നടത്തുന്ന കാടത്തത്തിനെതിരെ പോരാടുമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: