കോഴിക്കോട്: മലപ്പുറം മുതല്‍ കണ്ണൂര്‍ വരെ 131 കിലോ മീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയതായി ഗെയില്‍ ഇന്ത്യ ലിമിറ്റഡ്.
മലപ്പുറം ജില്ലയിലെ അരീക്കോട് മുതല്‍ കണ്ണൂരിലെ കുറുമാത്തൂര്‍ വരെ പൈപ്പിടുന്നതിനുള്ള കരാറാണ് നല്‍കിയത്. ഏകദേശം 200 കോടി രൂപയുടെ കരാറാണിത്. മലപ്പുറത്തും കണ്ണൂരിലും കാസര്‍ഗോഡുമായി അവശേഷിക്കുന്ന 111 കിലോ മീറ്ററില്‍ പൈപ്പിടുന്നതിനുള്ള കരാര്‍ ജൂലൈയോടെ നല്‍കും.
നേരത്തെ കരാര്‍ നല്കിയ കൊച്ചിയില്‍നിന്ന് കൂറ്റനാട് വരെയുള്ള 91 കിലോ മീറ്ററിലും കാസര്‍ഗോഡ് പേരോല്‍ മുതല്‍ മംഗലാപുരം വരെയുള്ള 105 കിലോ മീറ്ററിലും നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പുതിയ കരാറോടെ കൊച്ചികൂറ്റനാട ്മംഗലാപുരം പൈപ്പ്ലൈനിന്റെ 75 ശതമാനം നിര്‍മാണ ജോലികള്‍ക്ക് തുടക്കമാവും.
ഭൂമിയുടെ ഉപയോഗ അവകാശം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, പൊതുജനം എന്നിവരുടെ പൂര്‍ണ പിന്തുണയോടെ വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതായി ഗെയില്‍ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ അഭിവൃദ്ധിയില്‍ നിര്‍ണായകമായിരിക്കും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി. പ്രകൃതി സംരക്ഷണത്തോടൊപ്പം പൊതുജന സന്തുഷ്ടി എന്നതായിരിക്കും പദ്ധതിയുടെ മേന്മ. പൈപ്പ് ലൈന്‍ പദ്ധതി 2018ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗെയില്‍ അധികൃതര്‍ അറി
യിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: