തായ്പേയി സിറ്റി: ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അത്ലറ്റിക്സിന്റെ മൂന്നാം പാദത്തില്‍ മലയാളി താരം മുഹമ്മദ് അനസ് നാനൂറ് മീറ്ററില്‍ സ്വര്‍ണം നേടി. ഷോട്ട് പുട്ടില്‍ ഓംപ്രകാശ് സിംഗും സ്വര്‍ണം സ്വന്തമാക്കി.
മൂന്നാം പാദത്തില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണത്തിന് പുറമെ നാലു വെളളിയും രണ്ട് വെങ്കലവും ലഭിച്ചു. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും 100 മീറ്ററില്‍ ദ്യുതി ചന്ദും ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണുമാണ് വെളളിമെഡല്‍ നേടിയത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും വനിതകളുടെ 400 മീറ്ററില്‍ എം.ആര്.പൂവ്വമ്മയുമാണ് വെങ്കലും കരസ്ഥമാക്കിയത്്.
ചൈന വിസ നിഷേധിച്ചതിനെ തുടര്‍ന്ന ആദ്യത്തെ രണ്ടുപാദങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ അനസ്് ഈ സീസണിലെ മികച്ച സമയം (45.69) കുറിച്ചാണ് നാനൂറ് മീറ്ററില്‍ സ്വര്‍ണം ഓടിയെടുത്തത്. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് നേടാന്‍(45.40 സെക്കന്‍ഡ് ) കഴിഞ്ഞില്ല.ചൈനയില്‍ അരങ്ങേറിയ ആദ്യ രണ്ടു പാദത്തിലും വെങ്കലം നേടിയ ഓം പ്രകാശ് ഈ സീസണിലെ ഏറ്റവും മികച്ച ദൂരം (19.58) കണ്ടെത്തിയാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. മൂന്നാമത്തെ ശ്രമത്തിലാണ് 19.58 മീറ്റര്‍ ദുരത്തേയ്ക്ക് ഷോട്ട് പായിച്ചത്.
വനിതകളുടെ 100 മീറ്റര്‍ 11.52 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി ചന്ദ് വെളളി മെഡല്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: