പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യസംരക്ഷണസമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി എംപി നാവിക അക്കാദമിയില്‍ സന്ദര്‍ശനം നടത്തി.
നേവല്‍ കമാണ്ടറുടെ നേത്യത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു.തുടര്‍ന്ന് മാലിന്യ പ്ലാന്റ് അടക്കം സുരേഷ് ഗോപി അക്കാദമി വിശദമായി നോക്കി കണ്ടു.
തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിലെ പ്ലാന്റ് പൂര്‍ണ്ണമായും മാറ്റുകയും പകരം ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്കരിക്കുന്ന ഡീസെന്‍ട്രലൈസേഷന്‍ പദ്ധതി നേവല്‍ അധികൃതര്‍ക്ക് മുന്നില്‍ സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.
നാവിക അക്കാദമിയുടെ പ്ലാന്റില്‍ നിന്നും മാലിന്യമൊഴുകിയെത്തി രാമന്തളി പ്രദേശത്തെ കിണറുകള്‍ മലിനമാകുന്നതായി ചൂണ്ടിക്കാട്ടി എഴുപതു ദിവസമായി സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: