ആലുവ: സൂഫികളുടെ മാര്‍ഗത്തിലാണ് യഥാര്‍ഥമായ ഇസ്ലാം നിലനില്‍ക്കുന്നതെന്ന് ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി. ഖുതുബുസ്സമാന്റെ നാല്പത്തിമൂന്നാം ഖിലാഫത്ത് വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ ജീലാനി ശരീഫില്‍ നാലു ദിവസമായി നടന്നുവരുന്ന അന്താരാഷ്ട്ര സൂഫി സമ്മേളനം സമാപനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലേഷ്യ ഇസ്ലാമിക് കോര്‍ട്ട് ജഡ്ജ് തുവാന് ശാഹുല്‍ ഹമീദ് ബിന്‍ മൊയ്തീന് മലേഷ്യ, സയ്യിദ് ഫഖ്റൈന് ചിശ്തി അജ്മീര്‍, സയ്യിദ് സഖലൈന്‍ ചിശ്തി അജ്മീര്‍, ശൈഖ് അബ്ദുറഹിമാന് ബാവ പൂനെ, സയ്യിദ് ജഹാംഗീര്‍ സുല്‍ത്താന്‍ ഏര്‍വാടി, അസ്വദ് ബിന്‍ സുലൈമാന്‍ ഖാദിരി മലേഷ്യ, നവീദ് സര്‍വര്‍ മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.
ജീലാനി സ്റ്റഡി സെന്റര്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സയ്യിദ് അബ്ദുല്‍ഖാദര്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ശൈഖ് സയ്യിദ് പൂക്കോയതങ്ങള്‍ ഇയ്യാട്, ശൈഖ് മുഹമ്മദ് കുഞ്ഞിബാവ ഉസ്താദ് സംബന്ധിച്ചു. ശൈഖ് സിപി ഹുസൈന് അല്‍ഖാസിമി കൊടുവളളി സ്വാഗതവും ശാഹ് മുഹമ്മദ് അനസ് ജീലാനി നന്ദിയും പറഞ്ഞു.
ഡോ: ശൈഖ് സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ എട്ടിക്കുള്ളം പ്രഭാത സന്ദേശം നല്കി. രാവിലെ നടന്ന വിജ്ഞാന വേദി ശൈഖ് അബ്ദുറസാഖ് സഖാഫി മംഗലാപുരം അദ്ധ്യക്ഷനായി. ശരീഫ് താമരശ്ശേരി, ശൈഖ് മുഹമ്മദ് ഇസ്മാഈല്‍ മുസ്ലിയാര് കിടങ്ങഴി, ശൈഖ് അബ്ദുല്‍ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് ഫള്ലുള്ള ഫൈസി വലിയോറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: