ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ അതിര്‍ത്തി ജില്ലയായ കത്വയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജമ്മു ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് മൂന്നു പേര് ടവേര കാര്‍ തട്ടിയെടുത്തതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
വെള്ള ടവേര കാര്‍ ഓട്ടംവിളിച്ച ശേഷം ഡ്രൈവര്‍ കബീര്‍ ഹുസൈനെ കെട്ടിയിട്ട ശേഷം അക്രമികള്‍ കാറുമായി കടക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ജമ്മു-കത്വ ദേശീയപാതയില്‍ ചാദ്വാള് മോര്ഹിനു സമീപമായിരുന്നു സംഭവം.
കബീര്‍ ഹുസൈന്റെ മൊബൈല്‍ ഫോണും പണവും അക്രമികള്‍ കവര്‍ന്നു. ഇവര്‍ അതിര്‍ത്തി പ്രദേശത്തേക്കാണ് നീങ്ങിയതെന്നാണ് അറിവ്. ഇവരുടെ പക്കല്‍ ബാഗുകളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: