ന്യൂദല്‍ഹി: വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തിലൂടെ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് നടപടിക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി.
ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. 647 മുജാഹിദീന്‍ ബറ്റാലിയനിലെ പാക് സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിട്ടുണ്ട്. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളാണ് സൈന്യം തകര്‍ത്തത്.
ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് കേന്ദ്രസര്‍ക്കാരും നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തികടന്ന് ഇന്ത്യന്‍ ജവാന്മാര്ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് 200-ാം ബറ്റാലിയന് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ ആര്‍മിയുടെ 22 സിഖ് റെജിമെന്റിലെ ജവാന് പരംജീത് സിങ് എന്നിവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കിയിരുന്നു. കൂടാതെ മൃതദേഹങ്ങളില്‍ നിന്ന് തല വെട്ടി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: