തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരായിരുന്ന ശബരീനാഥന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ജോലി രാജിവച്ചിരുന്നു.
ജൂണിലാണ് വിവാഹം. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ശബരിനാഥന് തന്നെയാണ് വിവാഹ വിവരം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് വച്ചാണ് ഇരുവരും സൗഹൃദത്തിലാവുന്നതും, സൗഹൃദം പ്രണയത്തിലേക്കെത്തുന്നതും. ഇതിനിടെ ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു.
ശബരീനാഥിന്റെ ഫേസ്ബുക് പോസ്റ്റ്:
‘വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെ ഞാന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.
ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം. ഒന്നു മിന്നിച്ചേക്കണെ..’
പ്രതികരിക്കാൻ ഇവിടെ എഴുതുക: