ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി തന്നെ നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
തന്നെ ഡിജിപി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തയാളാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളി നെറ്റോയെന്നും തന്റെ പുനര്‍നിയമനം നടപ്പാക്കാതിരിക്കാന്‍ അവര്‍ എല്ലാ വഴിയും തേടുമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. സമാനമായ മറ്റൊരു കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരു കൊല്ലം തടവു ശിക്ഷ വിധിച്ചതു പോലെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ 30ന് താന്‍ വിരമിക്കുന്നത് പരിഗണിച്ചാണ് ഏപ്രില്‍ 24ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ മനപ്പൂര്‍വം പുനര്‍നിയമനം താമസിപ്പിക്കുകയാണ്. നഷ്ടമായ കാലാവധി തിരികെ കിട്ടാന്‍ സര്‍വീസ് നീട്ടിനല്കാന് നിര്‍ദ്ദേശിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: