തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം തൊളിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടന്ന ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
സിംഗിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കില്ല, രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി അനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഈ ഷിഫ്റ്റില്‍ ഒരേ ജീവനക്കാരെ തുടര്‍ച്ചയായും അനുവദിക്കില്ല. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.
തിങ്കളാഴ്ച മുതലാണ് ഡ്യൂട്ടി സമ്ബ്രദായത്തില്‍ മാറ്റംവരുത്തിയ മാനേജുമെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കിയത്. രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നായിരുന്നു മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: