കണ്ണൂര്‍: കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ച് അക്രമം വ്യപിപ്പിക്കാന്‍ സിപിഎം നീക്കം. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പ്രകോപനം സൃഷ്ടിച്ച് അക്രമത്തിന് കോപ്പുകൂട്ടുന്നതെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരി, കതിരൂര്‍ മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേയും ആര്‍എസ്എസ് വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ നടത്തിയ നീക്കവും പെരുന്താറ്റില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കേശവ സേവാമന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമവുമെല്ലാം ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തം.
കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാക്കാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഫെബ്രവരി മാസം നടന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിനു ശേഷം സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായി അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളുടെ ആത്മസംയമനം ഒന്നുകൊണ്ടു മാത്രം ജില്ലയില്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതിരിക്കുകയായിരുന്നു.
കതിരൂര്‍ ഡയമണ്ട് മുക്കില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ നടത്തിയ നീക്കവും പെരുന്താറ്റിലില്‍ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കിടയില്‍ സേവാ മന്ദിരത്തിന് നേരെ നടന്ന അക്രമവും സിപിഎം നേതൃത്വം അറിഞ്ഞു കൊണ്ട് നടത്തിയ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായവരില്‍ നിന്നും പിടികൂടിയ ആയുധങ്ങള്‍ത്തന്നെ അദ്ദേഹത്തെ വകവരുത്തുകയെന്നതായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് തിരിച്ചടിയുണ്ടാക്കി കണ്ണൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ അനുദിനം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളും വിവാദങ്ങളും ജനശ്രദ്ധയില്‍ നിന്നകറ്റി ഭരണത്തിന്റെ മുഖച്ഛായ സംരക്ഷിക്കാമുളള ആശൂത്രിത നീക്കമാണ് അക്രമങ്ങളിലൂടെ സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രകോപനം സൃഷ്ടിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായും സൂചനയുണ്ട്. കണ്ണൂരിന്റെ വീണ്ടും കലാപ ഭൂമിയാക്കാനുളള സിപിഎം നീക്കത്തില്‍ പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: