ന്യൂദല്‍ഹി: ബിജെപി എംപി കെ. സി. പട്ടേലിനെ കെണിയില്‍ പെടുത്തി അഞ്ചു കോടി തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഗാസിയാബാദ് സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവരുടെ വിശദ വിവരങ്ങള്‍ വെൡപ്പെടുത്തിയിട്ടില്ല. മുമ്പ് മറ്റുപലരില്‍ നിന്നും ഇവര്‍ ഇങ്ങനെ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വല്‍സദില്‍ നിന്നുള്ള എംപിയാണ് പട്ടേല്‍.
മാര്‍ച്ച് മൂന്നിന് തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പട്ടേല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ചില ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചുവരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തി നഗ്ന ചിത്രങ്ങള്‍ എടുക്കുകയായിരുന്നുവെന്ന് പട്ടേല്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
അഞ്ചു കോടി നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പട്ടേലിന്റെ പരാതിയില്‍ പറയുന്നു. പരാതി പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: