ന്യൂദല്‍ഹി: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച എന്തു തീരുമാനവും തങ്ങളുമായി കൂടിയാലിചിച്ചു വേണമെന്ന് സുപ്രീം കോടതി നിശ്ചയിച്ച ഇടക്കാല സമിതി. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതില്‍ ഇടക്കാല സമിതിയും ബിസിസിഐ അംഗങ്ങളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ നിര്‍ദേശം.
നിയമ, സാമ്പത്തിക പരിഷ്ക്കരണ ഭേദഗതി വോട്ടെടുപ്പില്‍ ഐസിസിയില്‍ ഒറ്റപ്പെട്ടുപോയതിനു പിന്നാലെയാണ് ബിസിസിഐയില്‍ ഇത്തരമൊരു ആലോചന വന്നത്. മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനെ അനുകൂലിക്കുന്ന പത്തിലധികം അംഗങ്ങളാണ് ഈ ആവശ്യത്തിനു പിന്നിലെന്ന വാര്‍ത്തകള്‍ക്കിടെ സമിതിയുടെ ഇടപെടല്‍.
തങ്ങളുടെ അനുവാദമില്ലാതെ ഐസിസിയുമായി യാതൊരു ആശയ വിനിമയവും നടത്തരുതെന്നും ഭരണസമിതി നിര്‍ദേശിച്ചു. ബിസിസിഐ താത്ക്കാലിക അധ്യക്ഷന്‍ സി.കെ. ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്രി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: