കൊച്ചി: ജന്മഭൂമിയുടെ കൊച്ചി എളമക്കരയിലെ പുതുക്കിപ്പണിത ആസ്ഥാനമന്ദിരം, പ്രസിദ്ധ പത്രപ്രവര്‍ത്തകനും ബിജെപി മുന്‍ ദേശീയ ഉപാദ്ധ്യക്ഷനുമായ ബല്‍ബീര്‍ പുഞ്ച് ഉദ്ഘാടനം ചെയ്തു.
മുന്‍കാല പ്രവര്‍ത്തകരുടെ മഹാത്യാഗങ്ങളും അക്ഷീണ പ്രവര്‍ത്തനങ്ങളുമാണ് ജന്മഭൂമിയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. സമ്പൂര്‍ണവും, പകരം വയ്ക്കാനാവാത്തതുമായ പത്രമാവുകയുമാണ് ഇനി ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് പറഞ്ഞു. വളര്‍ച്ചയുടെ കുതിച്ചു ചാട്ടമാണ് ജന്മഭൂമിക്ക് വരുംനാളുകളില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ആമുഖ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
ജന്മഭൂമി ആദ്യചെയര്‍മാന്‍ കെ. രാമന്‍പിള്ള, മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്, മുന്‍ ജനറല്‍ മാനേജര്‍ പി. സുന്ദരം, മുന്‍ ചെയര്മാന് എന്‍. ഗോവിന്ദന് (ജയലക്ഷ്മി) ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, ചീഫ് എഡിറ്റര്‍ ലീലാ മേനോന്, മാനേജിങ് എഡിറ്റര്‍ കെ. ആര്. ഉമാകാന്തന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ടി. ശിവദാസ് എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥി ബല്‍ബീര്‍ പുഞ്ചിന് എഡിറ്റര്‍ ടി. അരുണ്‍കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും അയോദ്ധ്യ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ എം ആര് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജന്മഭൂമി പ്രവര്‍ത്തകരുടെ വാര്‍ഷിക സംഗമ സമ്മേളനവും നടന്നു. വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള സമ്മാനങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: