ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷിനെ ചുമതലയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. കെ.എന്‍. സതീഷ് ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്നു എന്നാരോപിച്ചാണ് രാജകുടുംബത്തിന്റെ നീക്കം. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ ഭരണസമിതി ചെയര്‍പേഴ്സണ്‍ വി. ഷേര്‍ളി നല്കിയ നാലു റിപ്പോര്‍ട്ടുകള്‍ അടക്കമാണ് രാജകുടുംബത്തിന്റെ ഹര്‍ജി.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകള്‍ വിശദീകരിച്ച് ഉത്തരവിറക്കണമെന്നാണ് രാജകുടുംബത്തിന്റെ ആവശ്യം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.
എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ ഭരണസമിതിയുടെ അഞ്ചു റിപ്പോര്‍ട്ടുകളാണ് രാജകുടുംബം അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ഭരണസമിതിയോട് ആലോചിക്കാതെയാണ് ചുരിദാറിന് മുകളില്‍ മുണ്ടുടുക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതെന്ന പുതിയ ഭരണസമിതി ചെയര്പേഴ്സന് കെ. ഹരിപാലിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.
ക്ഷേത്രക്കുളത്തിന്റെ നവീകരണവും അഴുക്കുചാല്‍ നിര്‍മ്മാണവും അടക്കമുള്ള അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: