തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്. സാഹിത്യത്തിനുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്കുന്ന പുരസ്കാരമാണിത്. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണന്, പ്രഭാവര്‍മ്മ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിന് സുഗതകുമാരിയെ തെരഞ്ഞെടുത്തത്. ഒഎന്‍വി യുവസാഹിത്യ പുരസ്കാരത്തിന് ആര്യാഗോപിയുടെ അവസാനത്തെ മനുഷ്യന്, സുമേഷകൃഷ്ണന്റെ രുദ്രാക്ഷരം എന്നീ കൃതികള്‍ അര്‍ഹമായി.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്കാരം. തുക ഇവരുവര്‍ക്കും വീതിച്ചു നല്‍കും. പ്രഭാവര്‍മ്മ, ആലംകോട് ലീലാകൃഷ്ണന്, പ്രൊഫ. എ.ജി. ഒലീന എന്നിവരുള്‍പ്പെട്ട സമിതിയാണ് ഈ അവാര്‍ഡ് നിശ്ചയിച്ചത്.
ഒഎന്‍വിയുടെ ജന്മവാര്ഷിക ദിനമായ മെയ് 27ന് തിരുവനന്തപുരത്ത് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: