ശാന്തന്‍പാറ(ഇടുക്കി): കാണാതായ പതിനേഴുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള ജലസംഭരണിയില്‍ കണ്ടെത്തി.
എസ്റ്റേറ്റ് പൂപ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ 22 ദിവസം മുമ്പാണ് കാണാതായത്. വീട്ടില്‍ നിന്നു മൂന്നര കിലോമീറ്റര്‍ അകലെയുള്ള ജലസംഭരണിക്ക് സമീപത്ത് അന്ന് ബക്കറ്റ് കണ്ടെത്തിയിരുന്നു. സംശയം തോന്നി പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ ദിവസം ജലസംഭരണിയിലെ വെള്ളം വറ്റിച്ചതിനെത്തുടര്‍ന്ന് പ്രദേശമാകെ ദുര്‍ഗന്ധം പരന്നു. പിന്നീടു നടത്തിയ പരിശോധനയിലാണ് പാറക്കെട്ടിനിടയില്‍ നിന്നു മൃതദേഹം കണ്ടെത്തുന്നത്.
ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ദേവികുളം സിഐ സി. ആര്. പ്രമോദ്, ശാന്തന്‍പാറ എസ്ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: