കൊച്ചി: ഒരു കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പിടിയിലായ യുവാവിന് മയക്കുമരുന്ന് കൈമാറിയ ഗോവന്‍ സ്വദേശിയെ റിമാന്‍ഡ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള ബര്‍ദേഷ് സ്വദേശി ദീപക് എസ് കലന്‍ ഗുഡ്കര്‍(48)നെയാണ് റിമാന്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതികുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷി (32)നെ നേരത്തെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയിരുന്നു.
സനീഷില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ഗോവയില്‍ നിന്നാണ് ദീപകിനെ പിടികൂടിയത്. നൈജീരിയക്കാരില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാളെ രണ്ടാംപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇംഗ്ലീഷ്, ഹിന്ദി, തുളു, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ദീപക്കിന് ഇന്ത്യക്കകത്തും പുറത്തുമുള്ള മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈ് ഡെപ്യൂട്ടി കമ്മീഷണര്‍ നാരായാണന്‍കുട്ടി പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് സിഐ സജി ലക്ഷ്മണന്, കോതമംഗലം സിഐ പി. വി. ഏലിയാസ്, അസി. എക്സൈ് ഇന്‍സ്പെക്ടര്‍ സൈഫുദീന്‍ പ്രിവന്റീവ് ഓഫീസര്‍ എ എസ് ജയന്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ എം റോബി എന്നിവരാണ് ഗോവയില്‍ നിന്നും ദീപകിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19നാണ് ഖര രൂപത്തിലുള്ള 47 ഗ്രാം എംഡിഎംഎ, ദ്രവ രൂപത്തിലുള്ള മൂന്നു ഗ്രാം എംഡിഎംഎ, പതിനൊന്ന് ഗ്രാം കൊക്കെയ്ന്‍, 250 ഗ്രാം ഹാഷിഷ്, 205 ഗ്രാം ചരസ് എന്നിവയുമായാണ് സനീഷിനെ എക്സൈസ് സംഘം പിടികൂടിയത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: