തിരുവനന്തപുരം : പൊന്മുടിയിലേക്ക് റോപ്പ് വേ നിര്‍മ്മിക്കുന്നതിനും പൊന്മുടിയില് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും 200 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ദതിയില്‍ നിന്നും നീക്കി വച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പൊന്മുടിയുടെ സമഗ്രവികസനം സംബന്ധിച്ച് ഡി.കെ. മുരളി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മുറുപടി പറയുകയായിരുന്നു അദ്ദേഹം. റോപ്പ്വേ പദ്ധതി നടത്തിപ്പിനായി കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ദര്‍ഘാസ് നടപടികളുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒരു പാനല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും നിന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡിപിആര്‍ തയ്യാറാക്കുന്നതിന് സന്നദ്ധമായ കണ്സള്ട്ടിന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് സ്വീകരിച്ചുവരികയാണ്.
അതേസമയം സര്‍ക്കാര്‍ അംഗീകൃത കണ്‍സള്‍ട്ടന്റായ കിറ്റ്കോ ധര്‍മ്മടം-മുഴുപ്പിലങ്ങാട് റോപ്പ് വേ പദ്ധതിയുടെ ഡിപിആര്‍ ഇതിനോടകം തന്നെ തയ്യാറാക്കി സമര്‍പ്പിച്ചത് കണക്കിലെടുത്ത് പൊന്മുടിറോപ്പ്വേ പദ്ധതിയുടെ ഡിപിആര്‍ കൂടി തയ്യാറാക്കുന്നതിന് കിറ്റ്കോയുടെ സന്നദ്ധത അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്മുടിയുടെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് പുതിയ ഗസ്റ്റ്ഹൗസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിലേക്കായി 4.01 കോടി രൂപയും നിലവിലുള്ള ഗസ്റ്റ് ഹൗസിന്റെ ബി ബ്ലോക്കിന്റെ അറ്റകുറ്റ പണികള്‍ക്കായി 92.53 ലക്ഷം രൂപയും പിഡബ്ല്യുഡിക്ക് വക നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണത്തിലിക്കുന്ന പുതിയ ഗസ്റ്റ് ഹൗസ് മന്ദിരത്തിന്റെ വൈദ്യുതീകരണം പിഡിബ്ല്യു മുഖാന്തിരം നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപയുടെ പദ്ധതിയും 15 കോട്ടേജുകളുടെ പുനരുദ്ധാരണം കെറ്റിഡിസി മുഖാന്തിരം നടപ്പിലാക്കുന്നതിന് 3.2കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: