ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടി ഉതിര്‍ത്തത്. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സൈന്യത്തിന്റെ നടപടിക്കെതിരേ രാജ്യമൊട്ടാകെ രോഷം പുകയുന്നതിനിടെയാണ് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, പാക്കിസ്ഥാന്റെ നടപടിക്കു തക്ക തിരിച്ചടി നല്‍കുമെന്നും ഇക്കാര്യത്തില്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാവില്ല. ശക്തമായ തിരിച്ചടി നല്‍കും, കേന്ദ്രം വ്യക്തമാക്കി.
ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ രൂപം കൈക്കൊള്ളും. രണ്ടു സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. യുദ്ധകാലത്തു പോലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങേയറ്റം കിരാത നടപടിയാണ് പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത്, ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: