ബെയ്റൂട്ട്: സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ട ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിറിയ-ഇറാഖ് അതിര്‍ത്തിയിലാണ് ആക്രമണം നടന്നത്.
ഇറാഖിലേക്ക് കടക്കാന്‍ കാത്തിരിക്കുന്ന 300 ഓളം കുടുംബങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായിരുന്നു. അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 31 സാധാരണക്കാരുള്‍പ്പെടെ 46പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനു നേരെയാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ അവകാശപ്പെടുന്നു.
ഇറാഖ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളില്‍ 10 സൈനികരുള്‍പ്പെടെ 46പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: