ചണ്ഡീഗഡ്: ബാങ്ക്വിളി ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി. ഗായകന് സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചിട്ടില്ലെന്നും ഇതിനെതിരെ നല്കിയ ഹര്‍ജി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി എം.എം.എസ് ബേദി വ്യക്തമാക്കി.
ബാങ്ക്വിളി വിളിച്ച് പറയുന്നതിനെയാണ് നിഗം വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് സോനു നിഗത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സോനുവിന്റെ ട്വീറ്റ് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അതിക്രമങ്ങള്ക്കിടയാക്കിയതായി മൊഹമ്മദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു. എന്നാണീ നിര്‍ബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കേണ്ടിവരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ആദ്യ ട്വീറ്റ്.
മത അനുയായി അല്ലാത്ത ഒരാളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണര്‍ത്തുന്ന ക്ഷേത്രങ്ങളോടോ ഗുരുദ്വാരകളോടോ തനിക്ക് വിശ്വാസമില്ലെന്നും സോനു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: