ന്യൂദല്‍ഹി: നിയന്ത്രണ രേഖയില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരെ പാക്സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഇത്തരത്തിലൊരു നിഷ്ഠൂര കൃത്യം ചെയ്ത സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ പാക്സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേയ് ഒന്നിന് പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടയ കിരാത നടപടിയില്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലാണ് പട്രോളിംഗ് നടത്തിയ ഇന്ത്യന്‍ സൈനികരെ പാക് സേന ആക്രമിച്ചത്. ഇതിനിടെ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം അതിര്‍ത്തിക്കുള്ളില്‍ കടന്ന് രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: