ഹരിദ്വാര്‍: ശുചിത്വത്തിലൂടെ ഇന്ത്യയ്ക്ക് രോഗമുക്തി കൈവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ശുചിത്വത്തെ പറ്റിയുള്ള അവബോധം പകര്‍ന്ന് നല്കുന്ന പ്രസംഗത്തില്‍ പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് മോദി വാചാലനായത്. പുതിയ കാലഘട്ടത്തില്‍ ആയുര്‍വേദം പോലുള്ള മരുന്നുകളുടെ പാരമ്പര്യ രീതികളെ അവഗണിക്കുന്നതാണ് കണ്ടു വരുന്നതെന്നും മോദി പറഞ്ഞു.
ആയുര്‍വേദത്തിന്റെ പരാമ്പരാഗത രീതികള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പ് മുതല്‍ തന്നെ നടന്നു വരുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമാണ് ആയൂര്‍വേദത്തെ കൂടുതലായി അവഗണിക്കാന്‍ തുടങ്ങിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലാദ്യമായി ആയുര്‍വേദ മേഖലയില്‍ അന്തരാഷ്ട്ര നിലവാരത്തിനനുസരിച്ച് ക്ലീനിക്കല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനമാണ് പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആയുര്‍വേദത്തിന്റെ സമഗ്രവും സുരക്ഷിതവുമായ അറവികള്‍ ഭാരതീയരില്‍ മാത്രമല്ല ലോകത്താകമാനം എത്തുന്നതിന് ഈ സ്ഥാപനം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: