തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാരെ കൂടാതെ കെ.എസ്.ആര്.ടി.സിയിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു.
ഇരട്ടഡ്യൂട്ടി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പണിമുടക്കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ പരിഷ്കാരം വ്യാപകമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനം ദേശീയ ശരാശരിക്ക് ഒപ്പമെങ്കിലും എത്തിക്കുന്നതിനുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആദ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഏത് സ്ഥാപനത്തിലെയും പത്ത് ശതമാനത്തോളം ജീവനക്കാര്‍ പരിഷ്കരണങ്ങളോട് മുഖംതിരിച്ച് നില്‍ക്കാറുണ്ട്.
അവര്‍ക്കെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിന് ചര്‍ച്ചയിലൂടെ ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ അവര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: