മട്ടന്നൂര്‍: ഡങ്കിപ്പനി നഗരം വിട്ട് ഗ്രാമീണ മേഖലയിലേക്ക്. മട്ടന്നൂര്‍ നഗരത്തില്‍ ഡങ്കിപ്പനി ബാധ നിയന്ത്രണ വിധേയമായെങ്കിലും ഗ്രാമീണ മേഖലയില്‍ ഡങ്കിപ്പനി വ്യാപനം തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. തിങ്കളാഴ്ച 8 പേര്‍ക്കും ചൊവ്വാഴ്ച 4 പേര്‍ക്കുമാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത് ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ് എല്ലാവരും. മട്ടന്നൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാളെ ചൊവ്വാഴ്ച കണ്ണൂരിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ഡങ്കിപ്പനി ബാധിച്ച് 177 പേര് ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 101 പേര് മട്ടന്നൂര്‍ നഗരസഭയിലുള്ളവരും മറ്റുള്ളവര്‍ ഇരിട്ടി നഗരസഭ, കീഴല്ലൂര്‍, കൂടാളി, മാലൂര്‍ പഞ്ചായത്തുകളിലുള്ളവരുമാണ്. മട്ടന്നൂരില്‍ നിരവധി കെട്ടിടങ്ങള്‍ നിര്മ്മാണത്തിലുള്ളതിനാല് കൂടുതല്‍ ശുദ്ധജലം കെട്ടി നില്ക്കാന് ഇടയായതു വഴി ഈഡിസ് കൊതുകുകള്‍ കൂടുതല്‍ പെരുകിയതാണ് ആദ്യഘട്ടത്തില്‍ നഗരത്തില്‍ ഡങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടുപിടുത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: