ചെന്നൈ: സൗദി സര്‍ക്കാര്‍ പൊതു മാപ്പ് പ്രഖ്യാപിച്ച. ഇവിടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യാക്കരില് മലയാളികളടക്കം 20,000 ലേറെ പേര് പൊതുമാപ്പുവഴി മടങ്ങാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. 90 ദിവസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാന്‍ ഇതുവരെ 20,321 പേര് അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് റിയാദില്‍ നിന്ന് ടെലിഫോണില്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്നതിന് റിയാദില്‍ പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി സൗദിയില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ ഈ അവസരം മുതലാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി ഉദ്യോസ്ഥര്‍ അഭ്യര്‍ഥിച്ചു.
തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് സൗദിയില്‍ നിന്ന് മടങ്ങാന്‍ അപേക്ഷ നല്കിയവരില് ഭൂരിഭാഗവും. 2013 നു ശേഷം ഇതാദ്യമായാണ് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: