ഇരിങ്ങാലക്കുട; ജോയിന്റ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. ലൈസന്‍സ് നല്‍കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
ഇരിങ്ങാലക്കുട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലിപ് കുമാറിനെതിരെയാണ് പരാതി.
പുതിയ ലൈസന്‍സുകള്‍ക്ക് വരുന്ന അപേക്ഷകളില്‍ ഏജന്റുമാര്‍ പ്രത്യേക അടയാളം ഇടുകയും അത്തരം ലൈസന്‍സുകള്‍ അപേക്ഷ നല്കിയ അന്ന് തന്നെ നല്‍കുകയുമായിരുന്നു.
ഏജന്റുമാരുടെ കൈവശം പണം നല്കാത്തവരെ ഡ്രൈവിങ്ങ് ടെസ്റ്റുകളില്‍ തോല്പിക്കുന്നതായും പരാതിയുണ്ട്.
തൃശൂര്‍ വിജിലന്‍സ് സിഐ സുനില്‍കുമാര്‍ പിഎസ് ന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തില്‍ എസ്ഐ ജോണ്സണ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അപ്പു എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: