അമ്പലപ്പുഴ: കോണ്‍ഗ്രസ് ഭരിക്കുന്ന പുറക്കാട് പഞ്ചായത്തില്‍ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് റഹ്്മത്ത് ഹാമിദിനെതിരെയാണ് അവിശ്വാസം അവതരിപ്പിച്ചത്.
അവിശ്വാസ പ്രമേയം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. പതിനെട്ടു വാര്ഡുകളുള്ളപഞ്ചായത്തില് ഇടതു വലതു മുന്നണികള്‍ക്ക് എട്ട് അംഗങ്ങള്‍ വീതവും ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.
ഇതിനാല്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. ഇതിനകം നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സിപിഎം പ്രതികരിച്ചിരുന്നില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരൊഴികെ മറ്റു സ്റ്റാന്‍ഡിങ് കമ്മറ്റിയംഗങ്ങള്‍ സിപിഎമ്മുകാരാണ്. ഈ സാഹചര്യത്തിലാണ് ബിജെപി വിട്ടുനിന്നത്.
മുന്നണികളുടെ ഒത്തുകളിക്കെതിരെ ബിജെപി അംഗങ്ങളായ ബിന്ദു ഷാജി, ആരോമല്‍ എന്നിവര്‍ പഞ്ചായത്താഫീസിനു മുന്നില്‍ കറുപ്പു വസ്ത്രങ്ങള്‍ ധരിച്ച് കുത്തിയിരിപ്പു സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: