തൃശൂര്‍: വടക്കുംന്നാഥന്റെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിക്കുന്ന ആനകളുടെയും ചെറുപൂരങ്ങളുടെ ആനകളുടെയും വൈദ്യപരിശോധ്യൂ നടത്തി.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിലെ ആനകളുടെ പരിശോധ്യൂ ഇന്നു നടക്കും. തിരുവമ്പാടിയുടെ സിഎംഎസ് സ്കൂള്‍ പരിസരത്തും പാറമേക്കാവിന്റെ ആനകളുടെ പരിശോധന്യൂ അവരുടെ പറമ്പിലും നടക്കും.
പൂരത്തില്‍ പങ്കെടുക്കുന്ന ്യൂനൂറോളം ആനകളെയാണ് വെറ്ററിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണവകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പരിശോധിക്കുന്നത്.
എല്ലാ ആനകളുടെയും മൈക്രോ ചിപ്പ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ്, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, ഡാറ്റാബുക്ക് എന്നീ രേഖകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ ആനകളുടെ ആരോഗ്യ പരിശോധന്യൂ നടത്തിയത്.
രോഗാവസ്ഥയിലുള്ളതോ മുറിവേറ്റതോ വ്രണമുള്ളതോ ആയ ആനകള്‍ക്ക് കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് ്യൂനല്കിയില്ലെന്ന് ഡോ. പി. ബി. ഗിരിദാസ് പറഞ്ഞു.
എഴുന്നള്ളത്തിനിടെ ആ്യൂകള്ക്ക് യഥേഷ്ടം ജലാംശം കൂടുതലുള്ള തണ്ണിമത്തന്, വെള്ളരി തുടങ്ങിയവും പനമ്പട്ടയും നല്‍കും. ആനകളെ നിരത്തേണ്ടി വരുന്ന സ്ഥലങ്ങളിലെല്ലാം തറ ്യൂനന്നായി തണുപ്പിക്കാന്‍ ്യൂ്യൂനനഞ്ഞ ചാക്കുകള്‍ വിരിക്കുകയും പന്തലും ഗ്രീന്‍ഷേഡും ഒരുക്കുകയും ചെയ്യും.
ഇന്നലെ മുതല്‍ പൂരമവസാന്യൂദിവസം വരെ മൃഗസംരക്ഷണവകുപ്പും വനംവകുപ്പും പൂര്‍ണസമയത്തും ആനകളുടെ പരിപാലനത്തിനായി പൂര്യൂനഗരിയിലുണ്ടാകും.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആനകളുടെ പരിശോധന്യൂ ഇന്നലെ പൂര്‍ത്തിയായി. വെറ്ററിനറി ഡോക്റ്റര്‍മാരായ പി. ബി. ഗിരിദാസ്, അനില്‍കുമാര്‍, വേണുഗോപാല്‍, സുബിന്കോക്കാട്, എസ്പിസി ഇന്‍സ്പെക്റ്റര്‍ ഇ. അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.്യൂ
പാപ്പാന്മാരുടെ ്യൂനിര്ദ്ദേശം അനുസരിച്ച് അനുസരണയുള്ള കുട്ടികളായി ആജ്ഞ അനുസരിച്ച് കിടക്കുകയും, ചിപ്പ് പരിശോധിക്കുന്നതിന് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ചെവികള്‍ കാണിച്ച് കൊടുക്കുകയും ചെയ്യുന്നത് വേറിട്ട കാഴ്ചയായിരുന്നു.
കരിവീരന്മാരുടെ രക്ത സാമ്പിള്‍ എടുത്ത് ലാബില്‍ നിന്നും ആരോഗ്യ സ്ഥിതി പരിശോധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: