താഷ്ക്കെന്റ്: ഒന്നാം സീഡ് വികാസ് കൃഷ്ണ(75 കിഗ്രാം)യും നാലാം സീഡ് ശിവ താപ്പ (60)യും ഉള്‍പ്പെടെ നാലു ഇന്ത്യന്‍ ബോക്സര്മാന് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് യോഗ്യത ലഭിച്ചത്.സുമിത് സാംഗ്വാന് (91 കിഗ്രാം) , അമിത് ഫല്ഗല് (49 കിഗ്രാം)എന്നിവരാണ് യോഗ്യത നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. സെമിയില്‍ കടന്ന നാലുപേര്‍ക്കും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പായി.
ശിവ താപ്പയ്ക്ക് ഇതു മൂന്നാം തവണയും വികാസിന് ഇതു രണ്ടാം താവണയുമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാകുന്നത്. ശിവ 2013 ല്‍ സ്വര്‍ണവും 2015 ല്‍ വെങ്കലവും നേടിയിരുന്നു. വികാസ് 2015 ല്‍ വെളളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
ശിവ താപ്പ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ ചൂ-എന്‍ ലായിയെ തോല്‍പ്പിച്ചു.ഒന്നാം സീഡായ ചിന്സോറിംഗാണ് സെമിയില്‍ ശിവയുടെ പ്രതിയോഗി.
ഇന്ത്യോനേഷ്യയുടെ ബ്രഹ്മ ഹേന്ദ്ര ബേറ്റാബണ്ണിനെ തോല്‍പ്പിച്ചാണ് വികാസ് സെമിയില്‍ കടന്നത്. വികാസ് സെമിയില്‍ കൊറിയയുടെ ഡോണ്യുന് ലീയെ നേരിടും. സുമിത് മൂന്നാം സീഡായ ചൈനയുടെ ഫെന്കായ് യുവിനെയും അമിത് ഇന്ത്യോനേഷ്യയുടെ കോര്ണീലസ് ലാംഗുവിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: