കുടയത്തൂര്‍: വയനക്കാവ് ദേവീക്ഷേത്രത്തിന് സമീപം പരപ്പുംകരയില് മദ്യപന്മാരുടെ ശല്യം രൂക്ഷമായി. അവധി ദിവസങ്ങളില്‍ സംഘം ചേര്‍ന്ന് എത്തുന്നവര്‍ പരപ്പുംകരയിലുള്ള കുളിക്കടവില്‍ ഇരുന്ന് മദ്യപിക്കുന്നത് പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
സന്ധ്യ കഴിഞ്ഞ് സംഘമായി എത്തുന്നവര്‍ പാട്ടും ബഹളവുമായി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. അവധി ദിവസങ്ങളിലാണ് ഇവരുടെ ശല്യം കൂടുതലായുളളത്. മദ്യത്തിനൊപ്പം കഴിയ്ക്കുവാന്‍ കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടം പ്രദേശത്ത് ഉപേക്ഷിച്ചാണ് ഇവര്‍ മടങ്ങുന്നത്. പാതിരാത്രി വരെ സംഘം ചേര്‍ന്ന് കുളിക്കടവില്‍ ഇരുന്ന് ഇവര്‍ മദ്യപിക്കുന്നു.
പ്രകൃതി രമണീയമായ ഈ പ്രദേശം മദ്യപന്മാര് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ട് നശിപ്പിക്കുന്നു. പ്രധാനപാതയില്‍ നിന്നും ഏറെ ഉള്ളിലായ ഈ പ്രദേശത്തെ മദ്യപിക്കാന്‍ പറ്റിയ സുരക്ഷിത മേഖലയായാണ് ഇവര്‍ കാണുന്നത്. മുട്ടം പോലീസ് സ്റ്റേഷന്റെ പരിധിയില്‍പെട്ട ഈ ഭാഗത്തേക്ക് വല്ലപ്പോഴും മാത്രമേ പെട്രോളിങ് സംഘം എത്താറുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് സുരക്ഷിതമായി മദ്യപിക്കാനുള്ള സ്ഥലമായി പരപ്പുംകരയെ ഇവര്‍ കാണുന്നത്. ഈ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: