തൊടുപുഴ: ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ പട്ടയം ലഭിക്കാനുള്ള നടപടികള്‍ക്ക് വേഗതകൂട്ടാന്‍ തീരുമാനം.
നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി അപേക്ഷകള്‍ വന്ന സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കാനും അപേക്ഷകള്‍ പരിശോധിച്ച് ഉടന്‍ തീര്‍പ്പാക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ പരാതികള്‍ കൗണ്‍സിലര്‍മാര്‍ ഇവരെ നേരിട്ടറിയിച്ചു.
പണമടച്ചിട്ടും വൈദ്യുതി വകുപ്പ് സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിന് വേണ്ട നടപടികള്‍ എടുക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കി. പട്ടികജാതിക്കാരുടെ യോഗം വിളിക്കുവാനും ഇവരില്‍ വീടില്ലാത്തവരേയും, മെയിന്റനന്‍സ് ആവശ്യമുള്ളവരേയും കണ്ടെത്തുവാനും കൗണ്‍സിലില്‍ തീരുമാനമായി. കാരിക്കോട് ആശുപത്രിയുടെ വികസനവും ചര്‍ച്ചയായി. നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി നഗരസഭയ്ക്ക് കീഴിലേയ്ക്ക് മാറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പത്തോളം അജണ്ടകളാണ് കൗണ്‍സില്‍ ഇന്നലെ പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: