അമ്പലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനം തീരദേശ മേഖലയില്‍ വ്യാപകമായി ജപ്തി നോട്ടീസുകള്‍ പതിക്കുന്നത് വിവാദമാകുന്നു. മഹീന്ദ്ര എന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് മത്സ്യതൊഴിലാളികളുടെ വീടിന് മുന്നില്‍ ജപ്തി നോട്ടീസുകള്‍ പതിച്ചിരിക്കുന്നത്.
വീടുനിര്‍മാണത്തിനാണ് മത്സ്യതൊഴിലാളികള്‍ വായ്പയെടുത്തത്. വസ്തുവിന്റെ ഈടിലാണ് സ്ഥാപനം തുക വായ്പ നല്‍കിയത്. വായ്പാ അടവ് മുടങ്ങിയതിനാല്‍ ജപ്തി ചെയ്യുമെന്ന് കാട്ടിയാണ് സ്ഥാപനം കഴിഞ്ഞ ദിവസം നിരവധി വീടുകള്‍ക്ക് മുമ്പില്‍ ജപ്തി നോട്ടീസ് പതിച്ചത്.
എന്നാല്‍ വായ്പ എടുത്ത മിക്ക തൊഴിലാളികളും ഗഡുക്കളായി തുക തിരിച്ചടച്ചിരുന്നു. പുറക്കാട് പുതിയ പറമ്പില്‍ മോഹന്‍ദാസ് 1,36,000 രൂപ വീടുനിര്‍മാണത്തിനായി എടുത്ത വായ്പയില്‍ ഒന്നര ലക്ഷം രൂപ തിരികെ അടച്ചിരുന്നു. എന്നാല്‍ 1,16,000 രൂപ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് സ്ഥാപനത്തിന്റെ ഭീഷണി.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മറികടന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മത്സ്യതൊഴിലാളികളെ ആശങ്കയിലാക്കി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. മല്സ്യതൊഴിലാളികളെടുത്തവായ്പ തിരിച്ചടവ് സംബന്ധിച്ച തീരുമാനം മല്‍സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ പരിഗണനയിലിരിക്കുകയാണ്.
ഇതിനെതിരെ മത്സ്യതൊഴിലാളികള്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: