തലശ്ശേരി: മാര്‍ക്സിസിറ്റ് പാര്‍ട്ടിയിലെ ചോരക്കൊതി തീരാത്ത ഡ്രാക്കുളകൂട്ടം കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ തലശ്ശേരി പഴയബസ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ വാതില്‍ ചവിട്ടിപ്പൊളിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒറ്റപ്പെട്ടുപോയ സിപിഎം മുഖം രക്ഷിക്കാനായി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ലംഘിച്ചതിന്റെ പരസ്യമായ തെളിവാണ് കഴിഞ്ഞ ദിവസം കതിരൂരിലും എരഞ്ഞോളിയിലും നടന്നിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി കതിരൂര്‍ ഡയമണ്ട് മുക്കില്‍ വെച്ച് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരനെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢശ്രമവും എരഞ്ഞോളിയിലെ പെരുന്താറ്റില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സ്മൃതി സേവാലയം എന്ന കെട്ടിടം 24 മണിക്കുറിനുള്ളില്‍ നശിപ്പിച്ചതും തുടര്‍ന്ന് ആര്‍എസ്എസിന്റെ കാലും വെട്ടും കയ്യും വെട്ടും തലയും വെട്ടുമെന്നുമൊക്കെ ആക്രോശിച്ചുകൊണ്ട് നടത്തിയ പ്രകടനവും സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. അക്രമവും കൊലപാതകവും നടത്തുന്നത് സംസ്ഥാനത്തെ ഭരിക്കുന്ന സര്‍ക്കാരിലെ പ്രധാനകക്ഷിയായ സിപിഎമ്മുകാരാണ്.
അതിനാല്‍ ഇത്തരം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പകരം സിപിഎം നിയന്ത്രണത്തിലുള്ളക്ലബ്ബുകളും മറ്റും ഉദ്ഘാടനം ചെയ്യുവാനാണ് തലശ്ശേരിയിലെ ഡിവൈഎസ്പിപോലും സമയം കണ്ടെത്തുന്നത്. അങ്ങനെയുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസില്‍നിന്ന് നീതിലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയേണ്ടിവരുതില്‍ തെറ്റുണ്ടാവില്ല.
ഇന്ത്യയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രം കേരളമാണ്. കേരളത്തില്‍ കണ്ണൂര്‍ ജില്ലയാണ്, കണ്ണൂരില്‍ തലശ്ശേരിയാണ്. ഇവിടെ ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. സമാധാന യോഗങ്ങളില്‍ കൊന്നും അക്രമിച്ചും ആര്‍എസ്എസിനെ നശിപ്പിക്കണമെന്ന് കരുതുന്നില്ലെന്നാണ് പിണറായി പറയുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ഗുസ്നി എന്ന കാട്ടറബിയുടെ നയമാണ് പതിനേഴ് തവണ പെരുന്താറ്റിലെ സേവാലയത്തിന് നേരെ നടത്തിയ അക്രമങ്ങളിലൂടെ വ്യക്തമാകുന്നത്.
എന്നാല്‍ എഴുപത് വര്‍ഷമായി സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ പോലും സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം സിപിഎം തിരിച്ചറിയണം. അവിടെ ജയിച്ചത് ബിജെപിയാണ്. കാരണം ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്. അത് ഭാരതത്തെ ഉന്നതിയിലെത്തിക്കുക എന്നതാണ്.
അതിന്റെ പ്രവര്‍ത്തനങ്ങളാണ് ഭാരതത്തിലങ്ങോളമിങ്ങോളം നടക്കുന്നത്. അതിന്റെ ഭാഗംതന്നെയാണ് പെരുന്താറ്റിലെ സേവാലയവും. സിപിഎം ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ടുന്ന തലശ്ശേരിയില്‍ തന്നെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡില്‍ ജയിക്കുകയും പതിമൂന്ന് വാര്‍ഡില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരിക്കുന്നത് ബിജെപിയുടെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ മുന്നോടിതന്നെയാണ്.
ഇന്ത്യയില്‍ ഇട്ടാവട്ടത്തിലുള്ള സിപിഎം കള്ളപ്രചരണം നടത്തുന്നതില്‍ വളരെ മുന്നിലാണ്. എന്നാല്‍ ഈ പ്രചരണത്തെ അതിജീവിക്കാന്‍ ഭാരതത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹസമ്പര്‍ക്കം നടത്തി മുന്നേറാന്‍ ബിജെപിക്കു കഴിയും. അതിന്റെ ഉദാഹരണമാണ് അടിത്തറയിട്ടപ്പോള്‍ മുതല്‍ ഉദ്ഘാടനം ചെയ്യുന്നതുവരെ പതിനേഴ് തവണ അക്രമിച്ചിട്ടും പെരുന്താറ്റില്‍ കേശവസ്മൃതി സേവാലയം ഉയര്‍ന്നുവരാന്‍ കാരണം. കുരങ്ങിന് പൂമാല കിട്ടിയത് പോലെയാണ് പിണറായിക്ക് മുഖ്യ മന്ത്രിപദം ലഭിച്ചതോടെ കാണാന്‍ കഴിയുന്നതെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പ്രസംഗിച്ചു. ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹ് പി.വി.ശ്യാം മോഹന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: