കോട്ടയം: ആധുനിക ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ക്ഷാമത്തിന്റെ കെടുതികളനുഭവിക്കുന്ന കാലമായ ഇപ്പോള്‍ അവരെ സഹായിക്കുന്നതിനുളള പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാന്‍ സന്നദ്ധസംഘങ്ങളും ആത്മീയപ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണ്. ലക്ഷങ്ങള്‍ യുദ്ധം വരള്‍ച്ച, ഭക്ഷ്യക്ഷാമം എന്നിവയെ നേരിടുന്നു. ഈ പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത് കുഞ്ഞുങ്ങളാണ്. 1945 ന് ശേഷം മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. നോമ്പ്, ഉപവാസം എന്നിവ സ്വാര്‍ത്ഥമാകുന്നത് അതില്‍ നിന്ന് മിച്ചം പിടിച്ച ആഹാരവും ദ്രവ്യങ്ങളും അവ ഇല്ലാത്തവരുമായി പങ്കുവയ്ക്കുമ്പോഴാണ് ക്ഷാമബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആഹാരവും, വസ്ത്രവും, മരുന്നും എത്തിക്കുന്നതിന് സഭാംഗങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: