പയ്യോളി: അയനിക്കാട് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം അക്രമിസംഘം ബോധപൂര്‍വ്വം ശ്രമിക്കുന്നതായി ബിജെപി പയ്യോളി മുനിസിപ്പല്‍ ഏരിയാകമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രി വിവാഹ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ബിജെപി പ്രവര്ത്തകന് കമ്പിവളപ്പില്‍ രമേശന് (50)നെ മനോജ് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടുന്ന സിപിഎം സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി കാലുകള്‍ക്ക് പരിക്കേറ്റ രമേശന് കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. രമേശന്റെ പരാതി പ്രകാരം ചെരിയന്ചാല് തറേമ്മല് നിധീഷ്, പ്രിയേഷ്, കമ്പിവളപ്പില്‍ ബബീഷ് എന്നിവരുള്‍പ്പെടെ ഒമ്പതുപേര്ക്കെ തിരെ പയ്യോളി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനിടയില്‍ രണ്ട് സിപിഎം അനുഭാവികളുടെ വീടിനോട് ചേര്‍ന്ന ഷെഡ്ഡുകള്‍ക്ക് അഗ്നിക്കിരയായി. ജനകീയ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം തന്നെയാണ് ഇതു ചെയ്തതെന്ന് ബിജെപി ആരോപിച്ചു.
അയനിക്കാട് പ്രദേശത്ത് വീണ്ടും സംഘര്ഷമേഖലയാക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി നഗസരഭാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: