ഇടുക്കി: മന്ത്രി എം.എം. മണിയുടെ സഹോദരന് എം.എം. ലംബോദരനെതിരെയുള്ള ഭൂമി കൈയേറ്റക്കേസുകള്‍ വിജിലന്‍സ് കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി 10ന് ഇതില്‍ ഒരു കേസ് പരിഗണിക്കും. മറ്റൊരു കേസ് അടുത്തമാസം 21ന്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരു കേസുപോലുമില്ലെന്നാണ് ലംബോദരന് നേരത്തെ പറഞ്ഞിരുന്നത്.
ചിന്നക്കനാല്‍ വില്ലേജില്‍ വേണാട് താവളത്തില്‍ വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ഗുരുതരമായ ആരോപണമാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. ലംബോദരന് ഭൂമി സ്വന്തമാക്കാന്‍ റവന്യൂ, രജിസ്ട്രേഷന് വകുപ്പുകളുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ലംബോദരന്, ഭാര്യാ സഹോദരന് രാജേന്ദ്രന്, വില്ലേജ് ഓഫീസറായിരുന്ന രാധാകൃഷ്ണന്, ഇഷാദേവി, വില്ലേജ് അസിസ്റ്റന്റായിരുന്ന കോട്ടയം സ്വദേശി സാബു, രാജകുമാരി സബ് രജിസ്ട്രാറായിരുന്ന മോഹന്‍ദാസ്, ഇവിടത്തെ ജീവനക്കാരനായിരുന്ന സെബാസ്റ്റ്യന്‍, ആത്മഹത്യ ചെയ്ത റവന്യൂ ഉദ്യോഗസ്ഥന് സ്റ്റുവര്‍ട്ട് എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: