പള്ളുരുത്തി: വേദനസംഹാരിയായി ഉപയോഗിക്കുന്ന നെട്രോ സെപാം ഗുളികകള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടയില്‍ ആലുവ പമ്പ് കവലക്കു സമീപം കൊട്ടാരക്കാട്ട് വീട്ടില്‍ വിഷ്ണു (22) വിനെ കൊച്ചി എക്സൈസ് സംഘം പിടികൂടി.
ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം ലഭിക്കുന്ന നെട്രോ സെപാം ഗുളികകള്‍ തമിഴ്നാട്ടില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ചതാണെന്ന് എക്സൈസ് സി ഐ ടി.പി. ജോര്‍ജ്ജ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് സംഘം ഗുളികകള്‍ എത്തിച്ചതെന്ന് പറയുന്നു.
പ്രതി മയക്കുമരുന്ന് ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്നും പ്രധാനികളെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായും എക്സൈസ് സംഘം അറിയിച്ചു.
അന്‍പത് രൂപ വിലയുള്ള ഗുളിക 500 രൂപക്കാണ് വില്‍പ്പന നടത്തുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി മുഹമ്മദ് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. ജോര്‍ജ്ജ് എന്നിവര്‍ പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: