ന്യൂദല്‍ഹി: ബാഹുബലി 2 ദ കണ്ക്ലൂഷന് മെയ്ക് ഇന്‍ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഈ ചലച്ചിത്രം മെയ്ക് ഇന്‍ ഇന്ത്യ ക്യാംപയിനിന്റെ തിളക്കമുള്ള മാതൃകയാണെന്നും മന്ത്രി പറഞ്ഞു. വിഗ്യാന്‍ ഭവനില്‍ നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹുബലിക്കു മുൻപും മെയ്ക് ഇന്‍ ഇന്ത്യയുടെ പ്രതിഫലനങ്ങളുള്ള സിനിമകളുണ്ടായിരുന്നു. ദങ്കല്‍, സുല്‍ത്താന്‍ ഇവയൊക്കെ ഉദാഹരണങ്ങളാണ്. ലോകമെൻപാടും ഈ സിനിമകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇവയെല്ലാം നിര്‍മിച്ചതും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും നമ്മള് തന്നെയാണ്. ഇത് അഭിമാനകരമാണ്. സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകനടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകസിനിമാ രംഗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് തനതായ സ്ഥാനമുണ്ടെന്നും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭൂപ്രകൃതിയും ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്.എസ് രാജമൗലിയുടെ ചിത്രം ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: