ന്യൂദല്‍ഹി: വായ്പ എടുത്തതിന് ശേഷം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം നല്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബാങ്കുകളിലെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്ന് വ്യാപാകമായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
അതേസമയം കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് ബാങ്കുകള്‍ ഏതു തരത്തില്‍ ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം ലഭിക്കും. കൂടാതെ ബാങ്കിങ് റെഗുലേഷന് ആക്ട് ഭേദഗതി ചെയ്യുന്നതിന് ജൂലായില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും.
2016 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 6.07 ലക്ഷം കോടി രൂപയാണ്. ഇതില്‍ പൊതുമേഖല ബാങ്കുകളില്‍ മാത്രം 5.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്. വര്‍ദ്ധിച്ചുവരുന്ന കിട്ടാക്കടം രാജ്യത്തെ വായ്പാ വിതരണത്തെയും ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: