ഹൈദരാബാദ്: റോഡിയോ ജോക്കി സന്ധ്യ സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വൈഭവ് വിശാലിനെ (30) പോലീസ് അറസ്റ്റു ചെയ്തു. സന്ധ്യയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സന്ധ്യയുടെ മരണത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടടുത്തതിനെത്തുടര്‍ന്ന് ആര്‍മി വിഭാഗം തന്നെയാണ് ഇയാളെ പോലീസില്‍ ഏല്പിച്ചത്. വൈഭവും കുടുംബവും സന്ധ്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായാണ് പരാതി. കേസില്‍ വൈഭവിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്സില്‍ ഏപ്രില്‍ 18നാണ് സന്ധ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലെ സന്ധ്യയുടെ മൃതദേഹം വിശാല്‍ തന്നെയാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീധനത്തെ ചൊല്ലി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സന്ധ്യയുടെ സഹോദരി ഉമാ സിംഗിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: