ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന പരാതിയുമായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. ഡാമില്‍ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം സുപ്രീംകോടതി നേരത്തെ തമിഴ്നാടിന് നല്‍കിയതാണെന്നും എന്നാലിത് മാനിക്കാന്‍ കേരളം തയ്യാറാവുന്നില്ലെന്ന് തമിഴ്നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അറ്റക്കുറ്റ പണി നടത്താന്‍ തമിഴ്നാട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കേരളത്തിന്റെ എതിര്‍പ്പ് കാരണം അത് നടന്നില്ലെന്നും തമിഴ്നാട് വ്യക്തമാക്കി. ഹര്‍ജിയില്‍ സുപ്രീംകോടതി കേരളത്തോട് വിശദീകരണം തേടി.ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈയിലാണ് ഇനി ഹര്‍ജി പരിഗണിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: